സംവിധായകൻ ലിംഗുസാമിക്ക് ആറുമാസം തടവ് ശിക്ഷ

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (17:13 IST)
ചെന്നൈ: സംവിധായകൻ ലിംഗുസാമിക്കും സഹോദരൻ സുബാഷ് ചന്ദ്രയ്ക്കും 6 മാസത്തെ തടവ് ശിക്ഷ. പ്രൊഡക്ഷൻ കമ്പനിയായ പിവിപി ക്യാപിറ്റൽ നൽകിയ കേസിലാണ് ശിക്ഷ വിധിച്ചത്. കടം വാങ്ങിയ പണം തിരികെ നൽകിയില്ല എന്ന കേസിൽ സൈദാപേട്ട കോടതിയാണ് ശിക്ഷ വിധിച്ചത്.
 
കാർത്തി,സാമന്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സിനിമ ചെയ്യുവാനായി ലിംഗുസാമി പിവിപി ക്യാപിറ്റലിൽ നിന്നും പണം കടം വാങ്ങിയിരുന്നു. സിനിമ നടന്നില്ല. എന്നാൽ കടം വാങ്ങിയ പണം അദ്ദേഹം തിരികെ നൽകിയില്ല. ലിംഗുസാമി നൽകിയ ചെക്ക് മടങ്ങിപോയ സാഹചര്യത്തിലാണ് കമ്പനി പരാതി നൽകിയത്.
 
ദ വാരിയർ എന്ന സിനിമയാണ് ലിംഗുസാമിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ. റാം പോത്തിനേനിയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളായ സിനിമ ബോക്സോഫീസിൽ പരാജയമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article