Maran family legal battle: സൺ ടിവി കുടുംബത്തിൽ തമ്മിൽ തല്ല്, ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു, കലാനിധി മാരനെതിരെ ദയാനിധിയുടെ വക്കീൽ നോട്ടീസ്
പിതാവായ മുരശൊലി മാരന്റെ മരണത്തിന് തൊട്ട് പിന്നാലെ ഓഹരികള്‍ നിയമവിരുദ്ധമായി തട്ടിയെടുത്തു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ഐപിഎല്ലിലെ ഹൈദരാബാദ് ടീമിനെയും സ്‌പൈസ് ജെറ്റ് എന്ന വിമാനകമ്പനിയെയും സ്വന്തമാക്കി. ഈ ഇടപാടുകള്‍ കള്ളപ്പണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ദയാനിധി മാരന്‍ ആരോപിക്കുന്നു.
വഞ്ചന, ഗൂഡാലോചന, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ തെറ്റിദ്ധരിപ്പിക്കല്‍,കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് കലാനിധി മാരനും ഭാര്യ കാവേരിയടക്കമുള്ളവര്‍ക്കും എതിരെ എസ്എഫ്‌ഐഒ, സെബി, ഇ ഡി തുടങ്ങിയവയുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ദയാനിധി മാരന്‍ വ്യക്തമാക്കി. 2003ന് മുന്‍പുള്ള ഓഹരി നില സ്ഥാപിക്കണമെന്നും അനര്‍ഹമായി സമ്പാദിച്ച പണത്തിന് വിഹിതം നല്‍കണമെന്നും ദയാനിധി മാരന്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് ദയാനിധി മാരന്റെ മുന്നറിയിപ്പ്.