തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 25 ജൂണ്‍ 2025 (14:12 IST)
യന്ത്രതകരാറു കാരണം തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം. ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനമായ എഫ്-35 നന്നാക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് വിദഗ്ധര സംഘം എത്തുമെന്നാണ് വിവരം. ബ്രിട്ടീഷ് അമേരിക്കന്‍ സാങ്കേതിക വിദഗ്ധരുടെ സംഘമാണ് എത്തുന്നത്. അമേരിക്കന്‍ കമ്പനി ലോക്ക് ഫീല്‍ഡ് മാര്‍ട്ടിന്‍ നിര്‍മിച്ച യുദ്ധവിമാനമാണിത്.
 
ഇവരുടെ സാങ്കേതിക വിദഗ്ധരും തിരുവനന്തപുരത്ത് എത്തും. കഴിഞ്ഞ ആറ് ദിവസമായി തുറന്ന സ്ഥലത്ത് മഴ നനഞ്ഞു കിടക്കുകയാണ് എഫ് 35 വിമാനം. നന്നാക്കാനായി വിമാനത്താവളത്തോട് ചേര്‍ന്നുള്ള ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റാമെന്ന ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദ്ദേശം ബ്രിട്ടീഷ് അധികൃതര്‍ നിരസിച്ചു. ആധുനിക യുദ്ധവിമാനമായ എഫ്-35 മറ്റൊരു രാജ്യത്തിന്റെ അധീനതയിലുള്ള ആറ്റകുറ്റപ്പണി കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്നാണ് ബ്രിട്ടീഷ് സംഘത്തിന് തീരുമാനം. അതേസമയം താല്‍ക്കാലിക ഷെഡ് ഉണ്ടാക്കാമെന്ന നിര്‍ദ്ദേശവും ബ്രിട്ടന്‍ നിരസിച്ചു. 
 
യുദ്ധവിമാനത്തിന്റെ നിര്‍മ്മാണ -പ്രവര്‍ത്തന രഹസ്യങ്ങള്‍ അല്പം പോലും ചോര്‍ന്നു പോകരുതെന്ന മുന്‍കരുതലിലാണ് ബ്രിട്ടീഷ് സംഘം ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ നിരസിക്കാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. അറബിക്കടലില്‍ സൈനിക അഭ്യാസത്തിനെത്തിയ യുദ്ധക്കപ്പലില്‍ നിന്നാണ് എഫ് 35 പറന്നുയര്‍ന്നത്. ഇന്ധനക്കുറവ് ഉണ്ടായതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍