ചൈന ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിന്റെ ക്വാര്‍ട്ടെര്‍ ഫൈനലില്‍ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവിന് തകര്‍പ്പന്‍ വിജയം. ആതിഥേയ താരം ഹെ ബിൻജിയാവോയെ 22–20, 21–10 എന്നീ സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്.
ജപ്പാന്റെ അകാനെ യമാഗുച്ചി–സുങ് ജി യുൻ മൽസരത്തിലെ വിജയിയെയാണ് സിന്ധു സെമിഫൈനലില്‍ നേരിടുക. അതേസമയം പുരുഷ സിംഗിൾസിൽ അജയ് ജയറാം ലോക ഒന്നാം നമ്പർ താരം ചൈനയുടെ ചെൻ ലോങിനോടു 15–21, 14–21 എന്നീ സെറ്റുകള്‍ക്ക് കീഴടങ്ങുകയും ചെയ്തു.