ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടി; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കോടതി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 14 മാര്‍ച്ച് 2025 (15:24 IST)
ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടിയായി കോടതി ഉത്തരവ്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കോടതി. വിവിധ ഏജന്‍സികളിലായി ജോലി ചെയ്തിരുന്ന പ്രൊബേഷണറി ജീവനക്കാരെയാണ് ട്രംപ് ഭരണകൂടം പിടിച്ചുവിട്ടത്. ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ പിരിച്ചുവിട്ടത്. നിലവില്‍ തുടരുന്ന ഈ നടപടി നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതി ഉത്തരവിനെതിരെ ഭരണകൂടം അപ്പീല്‍ നല്‍കിയിട്ടുണ്ട്. 
 
അതേസമയം ട്രംപിന്റെ വ്യാപാര നയത്തില്‍ അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരയുദ്ധം തുടരുന്ന കാലത്തോളം അമേരിക്കന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ പ്രതികാര തീരുവ ഏര്‍പ്പെടുത്തുമെന്ന് നിയുക്ത കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നമ്മുടെ സമ്പത്ത് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും നമ്മുടെ രാജ്യത്ത് നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതുമായ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള താരിഫുകളാണ് അദ്ദേഹം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു.
 
തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ബിസിനസുകളെയും ആക്രമിക്കുകയാണ് ട്രംപ്. അദ്ദേഹത്തെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന് മാര്‍ക്ക് കാര്‍ണി പറഞ്ഞു. അതേസമയം കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കാമെന്ന ട്രംപിന്റെ ആഹ്വാനത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. അമേരിക്ക കാനഡ അല്ല. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article