ഇരട്ടക്കൊലപാതകം: നാലു വയസ്സുകാരിയുടെ അമ്മ അറസ്റ്റില്‍

Webdunia
വ്യാഴം, 17 ഏപ്രില്‍ 2014 (11:59 IST)
PRO
PRO
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ട നാലു വയസ്സുകാരിയുടെ അമ്മ അനുശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് മുന്നോടിയായി നടന്ന ഗുഢാലോചനയില്‍ കുട്ടിയുടെ അമ്മയായ അനുശാന്തി പങ്കെടുത്തെന്ന വിവരത്തെ അടിസ്ഥാനമാക്കിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസില്‍ തിരുവനന്തപുരം കരിമണല്‍ മാഗി കോട്ടേജില്‍ നിനോ മാത്യു (40) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഓമനയെയും സ്വസ്തികയെയും വീട്ടിലെത്തിയ അക്രമി വെട്ടിവീഴ്ത്തുകയായിരുന്നു വീട്ടില്‍ ഈ സമയത്ത് ആരുമില്ലായിരുന്നു.

പുറത്ത് പോയിരുന്ന ലിജീഷിനെ വിളിച്ച് വരുത്തിയാണ് ലിനോ കൊല്ലാന്‍ ശ്രമിച്ചത്. മുഖത്ത് മുളക് പൊടി വിതറിയ ശേഷം തലയ്ക്ക് വെട്ടാന്‍ ശ്രമിച്ചെങ്കിലും വെട്ട് മാറി കൊള്ളുകയായിരുന്നു. ലിജീഷ് നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. ഈ സമയം അക്രമി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് മൂവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓമനയും സ്വസ്തികയും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

നിനോ മാത്യു അനുശാന്തിക്കൊപ്പം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നയാളാണ്. ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവര്‍ക്ക് ഒന്നിച്ചു താമസിക്കാനാണ് കൃത്യം നടത്തിയതെന്ന് നിനോ പൊലീസിനോട് വെളിപ്പെടുത്തി.