കശ്‌മീർ പ്രീമിയർ ലീഗിൽ ഇടഞ്ഞ് ഇന്ത്യയും പാകിസ്ഥാനും, ലീഗുമായി സഹകരിക്കുന്നവരെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് ബിസിസിഐ

ഞായര്‍, 1 ഓഗസ്റ്റ് 2021 (12:55 IST)
കശ്‌മീർ ക്രിക്കറ്റ് ലീഗിനെ ചൊല്ലി ഇടഞ്ഞ് ഇന്ത്യയും പാകിസ്ഥാനും. പാകിസ്ഥാൻ അധീന കശ്‌മീരിൽ നടക്കുന്ന കശ്‌മീർ പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾക്ക് ഇന്ത്യയിൽ കളിക്കുവാൻ വിലക്ക് നേരിടേണ്ടി വരുമെന്ന ബിസിസിഐയുടെ അറിയിപ്പിനെ തുടർന്നാണ് രണ്ട് ക്രിക്കറ്റ് ബോർഡുകളും തമ്മിലുള്ള തർക്കം രൂക്ഷമായത്.
 
ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ബിസിസിഐ മറ്റ് ക്രിക്കറ്റ് ബോർഡുകൾക്ക് കൈമാറിയതായാണ് വിവരം. കശ്‌മീർ പ്രീമിയർ ലീഗിൽ മത്സരിക്കുന്ന താരങ്ങളെ ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്നും മറ്റ് കായികപരമായ പ്രവർത്തികൾ ചെയ്യുന്നതിൽ നിന്നും വിലക്കുമെന്നാണ് ബിസിസിഐയുടെ അറിയിപ്പ്. പാകിസ്ഥാൻ പ്രീമിയർ ലീഗുമായി സഹകരിക്കുന്ന താരങ്ങളോട് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും പാക് അധീന കശ്‌മീരിന്റെ പേരിലുള്ള ക്രിക്കറ്റ് ലീഗിൽ മത്സരിക്കുന്ന താരങ്ങളെയായിരിക്കും ഇന്ത്യയിൽ വിലക്കുകയെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നും പാകിസ്ഥാൻ കൈയേറിയതായി കണക്കാക്കുന്ന പ്രദേശമാണ് പാക് അധീന കശ്‌മീർ പ്രദേശം.
 

Completely unnecessary of the @BCCI to bring their political agenda with Pakistan into the equation and trying to prevent me playing in the @kpl_20 . Also threatening me saying they won’t allow me entry into India for any cricket related work. Ludicrous
 

കശ്‌മീർ പ്രീമിയർ ലീഗിലേക്ക് താരങ്ങളെ അയയ്ക്കരുതെന്ന് ക്രിക്കറ്റ് ബോർഡുകളെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും താരങ്ങൾ ലീഗുമായി സഹകരിക്കുകയാണെങ്കിൽ അവരുടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഇന്ത്യയിലുള്ള എല്ലാ പ്രവർത്തനങ്ങളെയും വിലക്കും. ദേശീയതാത്‌പര്യത്തെ മുൻനിർത്തിയാണ് തീരുമാനം ബിസിസിഐ വ്യക്തമാക്കി.
 
നേരത്തെ കശ്‌മീർ പ്രീമിയർ ലീഗ് കളിക്കുന്നതിൽ നിന്നും ബിസിസിഐ തന്നെ തടയുന്നുവെന്ന് ആരോപിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ഹെർഷ്‌ലെ ഗിബ്‌സ് ഉന്നയിച്ച പരാതിയോട് പ്രതികരുക്കുകയായിരുന്നു ബിസിസ്സിഐ. ബിസിസിഐ രാഷ്ട്രീയ അജണ്ഡ കൊണ്ടുവന്ന് താൻ കശ്‌മീർ പ്രീമിയർ ലീഗിൽ കളിക്കുന്നത് തടയുന്നുവെന്നായിരുന്നു ഗിബ്‌സിന്റെ ട്വീറ്റ്. ഗിബ്‌സിന്റെ ട്വീ‌റ്റിന് പിന്നാലെ ബിസിസിഐ‌യെ വിമർശിച്ച് പാക് ക്രിക്കറ്റ് ബോർഡും രംഗത്ത് വന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍