ഡാല്‍മിയ സിമന്റില്‍ ജഗന്‍ മോഹന്‍ റെഡിക്കുള്ള 27.5 കോടി രൂപയുടെ ഓഹരികളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡിയുടെ പിതാവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗന്‍ മോഹന്റെ ഉടമസ്ഥതയിലുള്ള സിമന്റ് കമ്പനികളില്‍ ഡാല്‍മിയ നിക്ഷേപം നടത്തിയിരുന്നു. ഇതിനു പകരമായി ജഗന്‍ വഴി 407 ഹെക്ടര്‍ ഭൂമിയില്‍ ഖനനാനുമതി ഡാല്‍മിയ സിമന്റിന് കിട്ടിയിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.