അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 ജൂണ്‍ 2025 (18:05 IST)
അഹമ്മദാബാദ് ആകാശദുരന്തത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരും മരണപ്പെട്ടു. വിമാനത്തില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് മേധാവി അറിയിച്ചു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിനുശേഷം അഞ്ചു മിനിറ്റ് കഴിഞ്ഞ് എയര്‍ ഇന്ത്യ വിമാനം അടുത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. 
 
ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അടക്കം വിമാനത്തിലുണ്ടായിരുന്ന സകലരും മരണപ്പെട്ടു. മരണപ്പെട്ടവരില്‍ തിരുവല്ല സ്വദേശി രഞ്ജിതാ ഗോപകുമാറും ഉണ്ട്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് ഡ്രീം ലൈനര്‍ 787 വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 242 പേര്‍ ഉണ്ടായിരുന്നു.
 
ഉച്ചയ്ക്ക് 1.17ന് വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തീ പിടിക്കുകയായിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ സംസാരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍