സംസ്ഥാനത്ത് 28,000 കോവിഡ് മരണം സർക്കാർ മറച്ചുവെച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കടക്കെണി ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പണം ഉണ്ടെങ്കിൽ ആശുപത്രിയിൽ മരുന്ന് കൊണ്ടുവരാനുള്ള സംവിധാനമുണ്ടാക്കണം. കെഎംഎസ്സിഎല്ലിന് പണം നൽകാത്തതുകൊണ്ടാണ് മരുന്നില്ലാത്തതെന്നും സതീശൻ പറഞ്ഞു.
ദേശീയപാതയിൽ റീൽസെടുക്കുന്നവർ വിള്ളൽ വീണ സ്ഥലത്ത് പോയി എടുത്താൽ നന്നായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. നാലാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് സ്വയം പുകഴ്ത്തൽ റിപ്പോർട്ടാണെന്നും വിഡി സതീശൻ പറഞ്ഞു. പ്രോഗ്രസ് റിപ്പോർട്ടിലെ ഏറ്റവും വലിയ അവകാശവാദം ദേശീയപാതാ നിർമാണമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.