മകളുടെ അക്കൗണ്ടിലെ പണമെല്ലാം മലപ്പുറം സ്വദേശിയായ ഉദ്യോഗസ്ഥന്‍ കൈക്കലാക്കി. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം അയാളുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ വെറും 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും മധുസൂദനന്‍ പറയുന്നു. മേഘയുടെ അക്കൗണ്ട് വിവരങ്ങള്‍ ഐബി ഉദ്യോഗസ്ഥര്‍ക്കും പോലീസിനും കൈമാറിയിട്ടുണ്ട്. മേഘയുടെ മരണശേഷം അക്കൗണ്ട് വിവരങ്ങള്‍ രേഖാമൂലം തന്നെ എടുത്തിരുന്നു.