സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത വൈബാക്കും, വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതികരണവുമായി റഫീക്ക് അഹമ്മദ്
യുവാക്കള്‍ പ്രതികളാകുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും അടുത്തിടെ കേരളത്തില്‍ വലിയ തോതിലാണ് ഉയര്‍ന്നിരിക്കുന്നത്. അതില്‍ അവസാനത്തെ സംഭവമാണ് വെഞ്ഞാറമൂടിലെ കൂട്ടക്കൊലപാതകം. സംസ്ഥാനത്ത് വ്യാപകമായ മയക്കുമരുന്നിന്റെ ഉപയോഗമാണ് സമൂഹത്തില്‍ അക്രമം കൂടാന്‍ കാരണമാകുന്നുവെന്ന് ശരിവെയ്ക്കുന്നതാണ് പ്രതികളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം. അതിനോട് കൂട്ടി വായിക്കേണ്ടതാണ് സിനിമയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം അക്രമങ്ങളെ ആഘോഷിക്കുന്ന പ്രവണതയും.
ഈ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചെറിയ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എഴുത്തുക്കാരനായ റഫീഖ് അഹമ്മദ്. സിനിമയിലെ നായക സങ്കല്‍പ്പത്തില്‍ വന്ന മാറ്റങ്ങള്‍ ഭീകരമാണെന്നും എന്നാല്‍ അത് ചൂണ്ടിക്കാണിക്കുമ്പോള്‍ തന്ത വൈബെന്ന് പറഞ്ഞാല്‍ ആളുകള്‍ തന്ത വൈബെന്ന് പരിഹസിക്കുകയും ചെയ്യുമെന്ന് റഫീഖ് അഹമ്മദ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു
ഒരു കാലത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍, മാഷ്, സത്യസന്ധനായ പോലീസുകാരന്‍, വിഷാദ കാമുകന്‍, നിത്യ പ്രണയി, തൊഴിലാളി, മുതലായവരായിരുന്നു സിനിമകളിലെ നായകര്‍. അവരെ അപക്വ കൗമാരം ആരാധിക്കുകയും അനുകരിക്കുകയും ചെയ്തിരുന്നു. ഇന്ന് ഒട്ടുമിക്കവാറും സിനിമകളിലെ നായകര്‍ പിന്നില്‍ വിടവാളോടുകൂടിയ മുടി കാറ്റില്‍ പറത്തിയ ബൈക്ക് വാഹനരായ വാടകക്കൊലയാളികള്‍ ആയി മാറിയിരിക്കുന്നു. അതിനെക്കുറിച്ച് മിണ്ടിയില്‍ തന്ത വൈബ് ആവുകയും ചെയ്യും.
സിനിമകള്‍ സമൂഹത്തെ കൂടുതല്‍ അക്രമവത്കരിക്കുന്നുവെന്ന ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് റഫീഖ് അഹമ്മദിന്റെ പോസ്റ്റ്. അതേസമയം ലഹരിമരുന്നിന്റെ ഉപയോഗം സമൂഹത്തില്‍ ക്രമാതീതമായ തോതില്‍ ഉയര്‍ന്നെന്നും സമൂഹം ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട സമയം അതിക്രമിച്ചുവെന്നുമാണ് കേരളത്തില്‍ ഉയരുന്ന കുറ്റകൃത്യങ്ങള്‍ സൂചിപ്പിക്കുന്നത്.