ശശികലയുടേയും ശോഭാ സുരേന്ദ്രന്റേയും 'അസുഖം' വേറെ: മണിയുടെ പ്രസംഗം വിവാദമാകുന്നു

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (08:23 IST)
പ്രസംഗ ശൈലിയിൽ എപ്പോഴും വിവാദങ്ങൾ സൃഷ്ട്ടിക്കുന്ന മന്ത്രി മണിയുടെ പുതിയ പ്രസംഗവും ചർച്ചയാകുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെയും അധിക്ഷേപിക്കുന്ന വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസംഗമാണ് വിവാദമാകുന്നത്. 
 
'ഇവിടെ രണ്ടു പേരുണ്ട്, ഒരു ശശികല ടീച്ചർ, അവര് പ്രസംഗിച്ചത് ശരിയാണേൽ അത് വർഗീയതയാണ്, പിന്നൊരു ശോഭാ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രന്‍ ആണുങ്ങളെയാ തല്ല്. എന്റെ പല്ല് അടിച്ച് പൊഴിക്കുമെന്ന് പറഞ്ഞു. ഹൊ ! ഇവളുടെ ഒക്കെ ഭർത്താക്കന്മാർ എന്തോ ചെയ്തോണ്ടിരിക്കുവാണോ ആവോ? വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോ പറയണ്ടേ മര്യാദയ്ക്ക് ആളുകളോട് പെരുമാറാൻ' - ഇങ്ങനെയാണ് മണിയുടെ പ്രസംഗം നീളുന്നത്.
 
കാഞ്ഞങ്ങാട് സിപിഐഎം ഏരിയ സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശശികലയ്ക്കും ശോഭാ സുരേന്ദ്രനും ‘അസുഖം’ വേറെ എന്തോ ആണെന്നും എംഎം മണി പറഞ്ഞു. കേരളം ഈ രണ്ടു സ്ത്രീകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ചാനലാണ് മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article