കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (12:34 IST)
കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ പി കുമാരന്‍ നായരുടെ മകന്‍ എം മണികണ്ഠനാണ് മരിച്ചത്. 38 വയസായിരുന്നു. രണ്ടാഴ്ചയോളം കാസര്‍ഗോഡ് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും കണ്ണൂരിലെ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.
 
മുംബൈയില്‍ സഹോദരനൊപ്പം ജോലി ചെയ്യുകയായിരുന്ന മണികണ്ഠന്‍ പനി ബാധിച്ചാണ് നാട്ടിലെത്തിയത്. ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article