സംസ്ഥാനത്തെ പൊലീസ് സേനയില്‍ 200 ആദിവാസികളെ അടിയന്തരമായി എടുക്കാന്‍ തീരുമാനം. വയനാട്, പാലക്കാട് ജില്ലകളിലെ മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്താണ് തീരുമാനം.
അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ കോഴിക്കോട് പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കോണ്ടത്.