സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി. ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ത്രീ എന്നതിന്റെ നിയമപരമായ നിര്‍വചനമെന്നും കോടതി വ്യക്തമാക്കി. 2010ലെ യുകെ ലിംഗ സമത്വ നിയമം ഇതാണ് അനുശാസിക്കുന്നതെന്നും ജസ്റ്റിസ് പാട്രിക് ഹോട്ജ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.