ക്ലബ് ലോകകപ്പ് സെമിഫൈനലില്‍ ബ്രസീലിയന്‍ കരുത്തരായ ഫ്‌ലുമിനെന്‍സിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെല്‍സി ഫൈനലില്‍ പ്രവേശിപ്പിച്ചു. ബ്രൈറ്റണില്‍ നിന്നും 60 മില്യണ്‍ പൗണ്ടിന് സൈന്‍ ചെയ്ത 23കാരനായ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ പെഡ്രോയാണ് ചെല്‍സിയുടെ വിജയശില്പിയായത്. പെഡ്രോയുടെ ബാല്യകാല ക്ലബ് കൂടിയാണ് ഫ്‌ലുമിനെന്‍സ്.