മത്സരത്തിന്റെ ആറാമത്തെ മിനിറ്റിലും 21മത്തെ മിനിറ്റിലും കിംഗ്സ്ലി കോമാനാണ് ബയേണിന് വേണ്ടി ഗോളുകള്‍ നേടിയത്. പതിനെട്ടാം മിനിറ്റില്‍ സാച്ച ബോയിയും 20,45+3 മിനിറ്റില്‍ മൈക്കിള്‍ ഒലിസെയും ഗോള്‍ നേടി. വെറ്ററന്‍ താരമായ തോമസ് മുള്ളര്‍ 45,89 മിനിറ്റിലും ജമാല്‍ മൂസിയാല 67,73,84 മിനിറ്റിലും ഗോള്‍ നേടി. വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ബയേണ്‍ മ്യൂണിച്ചിനായി.