'നയൻതാരയെ എല്ലാവർക്കും നയൻതാര ആയിട്ടാണ് അറിയാവുന്നത്. ഞങ്ങളുടെ കാലത്ത് ആർക്കും പ്രത്യേക പട്ടം ഒന്നും നൽകിയിരുന്നില്ല. സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ ഒരാൾക്ക് മാത്രമാണ് ചേരുന്നത്, അത് രജനികാന്ത് ആണ്. തമിഴ്‌നാട്ടിൽ മാത്രമല്ല ലോകത്തിൽ എവിടെ പോയാലും സൂപ്പർസ്റ്റാർ എന്നാൽ അത് രജനി സാർ മാത്രമാണ്. ബാക്കിയെല്ലാവരെയും അത്തരം ടൈറ്റിലുകൾ നൽകാതെ പേര് ചൊല്ലി വിളിക്കുന്നതാണ് നല്ലത്. വളരെ നല്ല തീരുമാനമാണ് നയൻതാര എടുത്തത്', ഖുശ്‌ബു പറഞ്ഞു.