ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

അഭിറാം മനോഹർ

ബുധന്‍, 28 ഫെബ്രുവരി 2024 (18:29 IST)
ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നും ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരിനെയും പുറത്താക്കി ബിസിസിഐ. ഇന്ന് പ്രഖ്യാപിച്ച കരാര്‍ പട്ടികയില്‍ നിന്നാണ് താരങ്ങളെ ബിസിസിഐ പുറത്താക്കിയത്. കെ എല്‍ രാഹുല്‍,ശുഭ്മാന്‍ ഗില്‍,മുഹമ്മദ് സിറാജ് എന്നിവര്‍ എ ഗ്രേഡിലേക്ക് മുന്നേറിയപ്പോള്‍ പരിക്ക് മൂലം കഴിഞ്ഞ ഒരു വര്‍ഷമായി പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്തിനെ ഗ്രേഡ് ബിയിലേക്ക് മാറ്റി.
 
കഴിഞ്ഞ സീസണില്‍ ഗ്രേഡ് എ കരാറുണ്ടായിരുന്ന അക്ഷര്‍ പട്ടേല്‍ ഗ്രേഡ് ബിയിലേക്ക് മാറ്റപ്പെട്ടു. ഹാര്‍ദ്ദിക് പാണ്ഡ്യ,ആര്‍ അശ്വിന്‍,മൊഹമ്മദ് സിറാജ് എന്നിവര്‍ ഗ്രേഡ് എ കരാര്‍ നിലനിര്‍ത്തി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ,ജസ്പ്രീത് ബുമ്ര,വിരാട് കോലി,രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ള താരങ്ങള്‍. ഗ്രേഡ് എ+ലുള്ള താരങ്ങള്‍ക്ക് വര്‍ഷം 7 കോടി രൂപയും ഗ്രേഡ് എയിലുള്ള താരങ്ങള്‍ക്ക് 5 കോടി രൂപയും ഗ്രേഡ് ബി താരങ്ങള്‍ക്ക് 3 കോടി രൂപയും ഗ്രേഡ് സി താരങ്ങള്‍ക്ക് ഒരു കോടി രൂപയുമാകും കരാര്‍ പ്രകാരം ലഭിക്കുക.
 
ഗ്രേഡ് എ+ താരങ്ങള്‍: രോഹിത് ശര്‍മ,വിരാട് കോലി,ജസ്പ്രീത് ബുമ്ര,രവീന്ദ്ര ജഡേജ
 
ഗ്രേഡ് എ: അശ്വിന്‍,മൊഹമ്മദ് സിറാജ്,കെ എല്‍ രാഹുല്‍,ശുഭ്മാന്‍ ഗില്‍,ഹാര്‍ദ്ദിക് പാണ്ഡ്യ
 
ഗ്രേഡ് ബി: സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത്,കുല്‍ദീപ് യാദവ്,അക്ഷര്‍ പട്ടേല്‍,യശ്വസി ജയ്‌സ്വാള്‍
 
ഗ്രേഡ് സി: റിങ്കു സിംഗ്,തിലക് വര്‍മ,റുതുരാജ് ഗെയ്ക്ക്വാദ്,ശാര്‍ദൂല്‍ താക്കൂര്‍,ശിവം ദുബെ,രവി ബിഷ്‌ണോയ്,ജിതേഷ് ശര്‍മ,വാഷിങ്ങ്ടണ്‍ സുന്ദര്‍,മുകേഷ് കുമാര്‍,സഞ്ജു സാംസണ്‍,ആര്‍ഷദീപ് സിംഗ്,കെ എസ് ഭരത്,പ്രസിദ്ധ് കൃഷ്ണ,ആവേഷ് ഖാന്‍,രജത് പാട്ടീദാര്‍

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍