കശ്‌മീരില്‍ മൂന്നിടത്ത് വെടിവയ്‌പ്; എട്ടു ഭീകരരെ വധിച്ചു - കൊല്ലപ്പെട്ടത് ഹിസ്ബുള്‍‌ മുജാഹിദീൻ പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്

ഞായര്‍, 1 ഏപ്രില്‍ 2018 (10:24 IST)
കശ്മീരില്‍ മൂന്നിടത്തുണ്ടായ വെടിവയ്പുകളിൽ എട്ട് ഭീകരരെ സൈന്യം വധിച്ചു. ഒരാളെ പിടികൂടി. തെക്കൻ കാശ്മീരിലെ അനന്ത്നാഗ്, ഷോപിയാൻ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഘർഷത്തിൽ നാല് സൈനികക്കും പരിക്കേറ്റു.

ഇന്നു പുലര്‍ച്ചെയാണ് ഭീകരരുമാ‍യി സൈന്യം ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ഭീകരര്‍ ഹിസ്ബുള്‍‌ മുജാഹിദീൻ അംഗങ്ങളാണെന്നാണ് വിവരം. ഇവരുടെ പേരു വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സ്ഥലത്തു നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.

അനന്ത്നാഗിലെ പേത് ഡയൽഗാമിലാണ് ആദ്യം ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ  ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചും
വെടിവയ്പ്പിലാണ് ഏഴുപേർ കൊല്ലപ്പെട്ടത്.

പ്രദേശത്തേക്ക് കൂടുതല്‍ സൈന്യം എത്തി. പരിശോധന ശക്തമാക്കാനാണ് സുരക്ഷാ സേനയുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍