ബിജാപൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍: 22 മാവോയിസ്റ്റുകളെ വധിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 മാര്‍ച്ച് 2025 (17:14 IST)
ബിജാപൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 22 മാവോയിസ്റ്റുകളെ വധിച്ചു. സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോകളാണ് ദൗത്യം നിര്‍വഹിച്ചത്. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീരമൃത്യു വരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജാപൂരിന്റെയും ദണ്ഡേവാടയുടെയും അതിര്‍ത്തി പ്രദേശമായ ബംഗ്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
 
പ്രദേശത്തുനിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ സുരക്ഷാസേന കണ്ടെടുത്തു. ഫെബ്രുവരി 9ന് ഇവിടെ നടന്ന ഏറ്റുമുട്ടലില്‍ 31 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് രണ്ട് സുരക്ഷ ഉദ്യോഗസ്ഥരാണ് വീരമൃത്യുവരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍