മകന് മുസ്ലീം പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടാന്‍ ഒത്താശ നല്‍കി..പിതാവിന് മരത്തില്‍ കെട്ടിയിട്ട് മര്‍ദനം

Webdunia
വെള്ളി, 30 ജൂണ്‍ 2017 (08:56 IST)
പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടിയോടൊപ്പം മകന് ഒളിച്ചോടാന്‍ ഒത്താശ ചെയ്തുവെന്ന് ആരോപണം ദളിത് കര്‍ഷകന് ക്രൂരമര്‍ദ്ദനം. കര്‍ണ്ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. പതിനെട്ടു വയസ്സുകാരനായ മകന് മുസ്ലീം പെണ്‍കുട്ടിയൊടൊപ്പം ഒളിച്ചോടാന്‍ സഹായം ചെയ്തുവെന്നാരോപിച്ച് മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. 
 
പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളുമാണ് 52 വയസ്സുകാരനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. പരിക്കുകളേറ്റ് കര്‍ഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടു. പെണ്‍കുട്ടിയുടെ പിതാവ് ഒഴികെ കര്‍ഷകനെ ആക്രമിച്ച മറ്റുള്ളവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ കാണാതായിട്ട് 20 ദിവസങ്ങളായി. 
Next Article