ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി. ഭക്ഷണം കാത്തു നിന്നവര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 90 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഗാസയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഇസ്രയേലുമായുള്ള സ്‌കീം ക്രോസിംഗിലൂടെ വടക്കന്‍ ഗാസയിലെ സഹായകേന്ദ്രത്തിലേക്ക് എത്താന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്.