യുവാവിന്റെ അപകടമരണം; സഞ്ജുവിന്റെ പിതാവിലേക്ക് അന്വേഷണം - ദൃക്‌സാക്ഷികളുടെ മൊഴി കടുപ്പം

ബുധന്‍, 4 ഏപ്രില്‍ 2018 (15:26 IST)
യുവാവ് വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ക്രിക്കറ്റ് താരം സഞ്ജു വി സാംസന്റെ പിതാവിന്റെ പേരിലുള്ള വാഹനം പൊലീസ് ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കി.

2016 നവംബറില്‍ വിഴിഞ്ഞം മുക്കോലക്കും - തെന്നൂര്‍കോണത്തിനുമിടയില്‍ നടന്ന അപകടത്തിലാണ് യുവാവ് മരിച്ചത്. ഒരു കറുത്ത കാറാണ് അപടമുണ്ടാക്കിയതെന്നും വഹനം നിര്‍ത്താതെ അതിവേഗം ഓടിച്ചു പോയെന്നും ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കുകയും ചെയ്‌തിരുന്നു.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വ്യക്തത കൈവരാതെ വന്നതോടെ മരിച്ച യുവാവിന്റെ ബന്ധുക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി കൈമാറി. ഇതോടെയാണ് കേസ് വീണ്ടും സജീവമായത്.

അന്വേഷണം പുനരാരംഭിച്ച വിഴിഞ്ഞം പൊലീസ് സഞ്ജുവിന്റെ പിതാവ് സാംസണന്റെ പജേറോ വാഹനത്തില്‍ ശാസ്ത്രീയ പരിശോധന നടത്തുകയയിരുന്നു. കറുത്ത കാറാണ് അപടമുണ്ടാക്കിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

ഈ ഭാഗത്ത് കറുത്ത വാഹനമുള്ളത് സഞ്ജുവിനറെ അച്ഛന്‍ സാംസണാണ്. അതേസമയം, തന്റെ വാഹനം അപകടത്തില്‍ പെട്ടിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സാംസണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍