India vs England: ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചിട്ടു: ഇംഗ്ലണ്ടിൻ്റെ ഫ്യൂസൂരി രോഹിത്തും പിള്ളേരും

Webdunia
ചൊവ്വ, 12 ജൂലൈ 2022 (21:28 IST)
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ഇന്ത്യൻ ബൗളർമാർ 110 എന്ന ചെറിയ സ്കോറിന് ഒതുക്കിയപ്പോൾ ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമയ്ക്കും ബാക്കി ചടങ്ങുകൾ പൂർത്തിയാക്കുക എന്നത് മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.
 
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ജസ്പ്രീത് ബുമ്രയുടെയും മുഹമ്മദ് ഷമിയുടെയും പ്രകടനത്തിൻ്റെ മികവിൽ 110 റൺസിൽ ഇന്ത്യ തളച്ചിരുന്നു. ബുമ്ര ആറും ഷമി മൂന്നും വിക്കറ്റുകൾ വീഴ്ത്തി. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ കത്തിക്കയറിയപ്പോൾ ഒരറ്റത്ത് ശിഖർ ധവാൻ ഇന്ത്യൻ നായകന് ഉറച്ച പിന്തുണ നൽകി. 
 
ഇംഗ്ലണ്ട് ഉയർത്തിയ 111 റൺസെന്ന വിജയലക്ഷ്യം വെറും 18.4 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയ്ക്ക് വേണ്ടി നായകൻ രോഹിത് ശർമ 58 പന്തിൽ 76 റൺസും ശിഖർ ധവാൻ 31 റൺസും നേടി. 5 സിക്സറുകളും 7 ബൗണ്ടറികളും അടങ്ങുന്നതാണ് രോഹിത്തിൻ്റെ ഇന്നിങ്ങ്സ്.

അനുബന്ധ വാര്‍ത്തകള്‍

Next Article