കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അഭിറാം മനോഹർ

ബുധന്‍, 11 ജൂണ്‍ 2025 (17:31 IST)
ലോക ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ന് ഏറ്റവും വലിയ ശക്തികളിലൊന്നാണ് ഇന്ത്യ. എക്കാലത്തും മികച്ച ബാറ്റര്‍മാരുള്ള ടീമായിരുന്നെങ്കിലും വിദേശത്ത് ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കുക എന്നത് ഇന്ത്യയ്ക്ക് ബാലികേറാമലയായിരുന്നു. പ്രധാനമായും നിലവാരമുള്ള മികച്ച ബൗളര്‍മാരുടെ അഭാവമായിരുന്നു ഇതിന് കാരണം. എന്നാല്‍ വിദേശങ്ങളിലും ഇന്ത്യയ്ക്ക് വിജയിക്കാനാവുമെന്ന് വിരാട് കോലി പിന്നീട് നായകനായി തെളിയിച്ചു. ടെസ്റ്റില്‍ ഇന്ത്യയുടെ ബൗളിംഗ് ആക്രമണം കരുത്തുറ്റതാക്കുക എന്നതായിരുന്നു കോലി ഇതിനായി ചെയ്തത്. ജസ്പ്രീത് ബുമ്ര എന്ന ലോകോത്തര പേസറുടെ കടന്നുവരവും ഇതില്‍ ഇന്ത്യയ്ക്ക് വലിയ തോതില്‍ ഗുണം ചെയ്തു. ഇന്ന് ഇന്ത്യയുടെ ടെസ്റ്റ് നിരയിലെ ഏറ്റവും പ്രധാനതാരമാണ് ബുമ്ര.
 
 കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും തുടര്‍ച്ചയായുണ്ടാകുന്ന പരിക്കുകള്‍ ബുമ്രയ്ക്ക് വെല്ലുവിളിയാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കിടെ അമിതമായ വര്‍ക്ക് ലോഡ് കാരണം ബുമ്ര പരിക്കിന്റെ പിടിയിലായിരുന്നു. ഇത്തവണ ഇംഗ്ലണ്ടില്‍ അതിനാല്‍ തന്നെ വലിയ ശ്രദ്ധയാണ് ബുമ്രയുടെ വര്‍ക്ക് ലോഡില്‍ ബിസിസിഐ പുലര്‍ത്തുന്നത്. എന്നാല്‍ അമിതമായി കളിക്കുന്നത് പോലെ ആവശ്യത്തിന് കളിക്കാതിരിക്കുന്നതും പ്രസ്‌നമാണെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മുന്‍ ഹെഡ് ഫിസിയോ ആയ ആഷിഷ് കൗശിക് പറയുന്നു. ഒരു ബൗളറെ സംബന്ധിച്ചിടത്തോളം ഗ്രൗണ്ടില്‍ എത്ര സമയം ചെലവഴിക്കണം എന്നത് പ്രധാനമാണ്. റണ്ണിംഗ് പോലുള്ള കണ്ടീഷനിങ് ഡ്രില്ലുകളില്‍ പങ്കെടുക്കണം. രണ്ടും മൂന്നും സ്‌പെല്ലുകളില്‍ വീണ്ടും വരുമ്പോള്‍ ആദ്യത്തെ അതേ തീവ്രതയില്‍ കളിക്കാനാണം. ബൗളര്‍ക്ക് മാത്രമല്ല ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം ഇങ്ങനെ തന്നെ. അമിതമായി പന്തെറിയുന്നത് പോലെ ആവശ്യത്തിന് പന്തെറിയാതെ വരുന്നതും പരിക്കിന്റെ സാധ്യതയുണ്ടാക്കുന്നതാണ്. വര്‍ക്ക് ലോഡ് കൃത്യമായി നിയന്ത്രിക്കുന്നതിലൂടെയെ ഇതിന് സാധിക്കു. കൗശിക് വ്യക്തമാക്കി.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍