കാവേരി വിഷയത്തില്‍ പ്രതികരണവുമായി കമല്‍‌ഹാസന്‍ രംഗത്ത്

വെള്ളി, 16 ഫെബ്രുവരി 2018 (16:33 IST)
രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കാനുള്ള സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍.

സുപ്രീംകോടതി വിധിയെ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റാണ്. തമിഴ്‌നാടിന് കിട്ടുന്നത് കുറച്ചു വെള്ളം മാത്രമാണ്. ലഭിക്കുന്ന വെള്ളം സംഭരിച്ചു സൂക്ഷിക്കാനുള്ള മാര്‍ഗം സര്‍ക്കാര്‍ കണ്ടെത്തണമെന്നും കമല്‍ പറഞ്ഞു.

കര്‍ണാടകവും തമിഴ്നാടും തമ്മില്‍ യോജിച്ച് മുന്നോട്ട് പോയെങ്കില്‍ മാത്രമേ നദീസംയോജന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ ഇരു സംസ്ഥാനങ്ങളും ആലോചന നടത്തണമെന്നും കമല്‍ ആവശ്യപ്പെട്ടു.

കാവേരി നദീജല തര്‍ക്ക കേസില്‍ കേരളത്തിനും തമിഴ്നാടിനും തിരിച്ചടി നല്‍കുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുമുണ്ടായത്. തമിഴ്നാടിന്റെ വിഹിതം സുപ്രിംകോടതി വെട്ടി കുറച്ചപ്പോള്‍ അധികജലം വേണമെന്ന കേരളത്തിന്റേയും പുതുച്ചേരിയുടെയും ആവശ്യം കോടതി തള്ളി.

ഇതുവരെ 192 ടിഎം.സി ജലമായിരുന്നു കര്‍ണാടകം തമഴ്‌നാടിന് നല്‍കിയിരുന്നത്. ഇത് 177.25 ടി.എം.സിയായാണ് കുറച്ചത്. കര്‍ണാടകത്തിന് 14.75 ടി.എം.സി വെള്ളം അധികം നൽകാനും കോ‌ടതി ഉത്തരവിട്ടു. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടി.എം.സിയായി. അതേസമയം,

15 വര്‍ഷത്തേക്കാണ് ഇന്നത്തെ വിധി. പിന്നീട് ആവശ്യമെങ്കില്‍ വിധി പുനപരിശോധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍