പാക്കിസ്ഥാനെക്കാള്‍ ഇന്ത്യ ശത്രുവായി കാണുന്നത് ചൈനയെയാണെന്ന് യുഎസ് രഹസ്യന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 26 മെയ് 2025 (19:32 IST)
പാക്കിസ്ഥാനെക്കാള്‍ ഇന്ത്യ ശത്രുവായി കാണുന്നത് ചൈനയെയാണെന്ന് യുഎസ് രഹസ്യന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ചൈനയുടെ ആണവായുധ ശേഖരം 600 കടന്നുവന്നും യുഎസ് ഏജന്‍സി പറയുന്നു. നിലവില്‍ ഇന്ത്യക്കും പാകിസ്ഥാനും 170 ആണവായുധം വീതം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ പാക്കിസ്ഥാന് കൂടുതല്‍ ആയുധം നല്‍കിയത് ചൈനയാണെന്നും രഹസ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
അതേസമയം നിലനില്‍പ്പിന് തന്നെ ഭീഷണിയായ തരത്തിലാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ കാണുന്നത്. എന്നാല്‍ ഇന്ത്യ ചൈനയെയാണ് തന്റെ പ്രധാന എതിരാളിയായി കാണുന്നതെന്നും പാക്കിസ്ഥാനെ അനുബന്ധ സുരക്ഷാപ്രശ്‌നമായാണ് കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയെ നേരിടുന്നതിനും സൈനികശക്തി വര്‍ധിപ്പിക്കുന്നതിനുമായിരിക്കും നരേന്ദ്രമോദിയുടെ പ്രധാന മുന്‍ഗണനകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. 
 
കൂടാതെ ഇന്ത്യയ്ക്ക് റഷ്യയുമായുള്ള ബന്ധം സാമ്പത്തിക -പ്രതിരോധ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രധാനമാണെന്ന് ഇന്ത്യ കരുതുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ പാക്കിസ്ഥാന്‍ തങ്ങളുടെ ആണവ ശേഖരം ആധുനികവല്‍ക്കരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാക്കിസ്ഥാന് ചൈനയില്‍ നിന്ന് സാമ്പത്തികവും സൈനികവുമായ സഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍