തമിഴ്‌നാട്ടിൽ വിഷമദ്യ ദുരന്തം, 2 ജില്ലകളിലായി 11 മരണം: 2 പേർ അറസ്റ്റിൽ

Webdunia
തിങ്കള്‍, 15 മെയ് 2023 (15:25 IST)
തമിഴ്‌നാട്ടിലെ രണ്ട് ജില്ലകളിലായുണ്ടായ വിഷമദ്യ ദുരന്തങ്ങളിൽ പെട്ട് 11 പേർ മരിച്ചു. വില്ലുപുരം ജില്ലയിലെ എക്കിയാർകുപ്പത്തുണ്ടായ വിഷമദ്യ ദുരന്തത്തിൽ 7 പേരും ചെങ്കൽപ്പേട്ട് ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ നാലുപേരുമാണ് മരിച്ചത്. മുപ്പതോളം പേർ സംഭവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.
 
മലർവിഴി(60),ശങ്കർ(55),ധരണിവേൽ(50),സുരേഷ്(65),രാജമൂർത്തി(55) എന്നിവരാണ് വില്ലുപുരത്ത് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിലായി. കൂടാതെ ഇൻസ്പക്ടർമാരും സബ് ഇൻസ്പെക്ടർമാരുമായി ഏഴ് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു, മത്സ്യബന്ധനത്തൊഴിലാളികളാണ് മദ്യദുരന്തത്തിൽ മരിച്ചവരിൽ ഏറെയും. മെഥനോൾ,രാസവസ്തുക്കൾ എന്നിവ ചേർത്തതാണ് മരണകാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 200 മില്ലിയുടെ മദ്യപാക്കറ്റ് ഇവിടെ 30 രൂപയ്ക്കാണ് വിറ്റിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article