ഭൂരിഭാഗം സമയവും കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഉറങ്ങാനും പല്ലുതേക്കാനും അനുവദിച്ചില്ല. നിരന്തരം ചീത്ത വിളിക്കുകയും ചെയ്തു. മൂന്നു സ്ഥലത്ത് മാറ്റി മാറ്റി പാര്‍പ്പിച്ചു. സൈനിക വേഷങ്ങളില്‍ അല്ലാതെ സാധാരണ വേഷത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ബിഎസ്എഫിന്റെ സേനാവിന്യാസത്തെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചു. ചില ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരും ചോദിച്ചു. എന്നാല്‍ അത്തരം വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നാണ് ഇയാള് പറഞ്ഞതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഇദ്ദേഹത്തെ കഴിഞ്ഞദിവസമാണ് പാക്കിസ്ഥാന്‍ മോചിപ്പിക്കുന്നത്. ഏപ്രില്‍ 23ന് പഞ്ചാബ് നിന്ന് അതിര്‍ത്തി കടന്നെന്നാരോപിച്ചാണ് പാകിസ്ഥാന്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണു വിവരം.
ഇന്നലെ രാവിലെ പത്തരയോടെ പ്രോട്ടോകോള്‍ പാലിച്ചാണ് ജവാനെ കൈമാറിയതെന്നാണ് വിവരം. വാഗ-അട്ടാരി അതിര്‍ത്തി വഴിയാണ് ഇദ്ദേഹത്തെ കടത്തിവിട്ടത്. പകല്‍കാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്നപ്പോഴാണ് ഇദ്ദേഹം പാകിസ്താന്റെ പിടിയിലായത്. പാക് റേഞ്ചേഴ്സാണ് ഇദ്ദേഹത്തെ പിടികൂടിയത്.