തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ശേഖരിച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് 17 രോഗികളുടെ സാമ്പിളുകള്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 15 മാര്‍ച്ച് 2025 (16:26 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ശേഖരിച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചു. മെഡിക്കല്‍ കോളേജിലെ പത്തോളജിയില്‍ പരിശോധനയ്ക്ക് അയച്ച ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. 17 രോഗികളുടെ ശരീര ഭാഗങ്ങളാണ് ഇത്തരത്തില്‍ മോഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ ആക്രി വില്പനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
 
മെഡിക്കല്‍ കോളേജ് പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ പത്തോളജി ലാബിനു സമീപം കൊണ്ടുവച്ച് സാമ്പിളുകളാണ് മോഷ്ടിക്കപ്പെട്ടത്. അതേസമയം ആക്രിയാണെന്ന് കരുതിയാണ് ബോക്‌സ് എടുത്തതെന്നാണ് ആക്രി കാരന്റെ വാദം. 
 
ശരീരഭാഗങ്ങളാണെന്ന് മനസ്സിലാക്കിയതോടെ പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപം സാമ്പിളുകള്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍