പിന്നാലെ പോലീസും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി ഒരു മണിക്കൂറോളം ആറ്റില്‍ മുങ്ങിതപ്പി നോക്കി. പിന്നീട് ബാഗ് പരിശോധിച്ചു. അതില്‍ നിന്ന് കിട്ടിയ നമ്പറില്‍ വിളിച്ചു. ബാഗിന്റെ ഉടമയായ അന്യസംസ്ഥാന തൊഴിലാളി ഫോണ്‍ എടുത്തു. ഇതോടെയാണ് ഇത് മോഷ്ടിക്കപ്പെട്ട ബാഗ് ആണെന്നും കള്ളന്‍ ആറ്റില്‍ എറിഞ്ഞതാണെന്നും മനസ്സിലായത്.