മണ്ഡലത്തില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് പുരോഗമിക്കുന്നത്. ആദ്യ രണ്ടു മണിക്കൂറിൽ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. മഴ കുറയുന്നതോടെ കൂടുതല്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തുമെന്ന് സ്ഥാനാര്‍ഥികള്‍ പ്രതീക്ഷിക്കുന്നു. 7,787 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 2,32,000 വോട്ടര്‍മാരാണ് ആകെയുള്ളത്. 263 പോളിങ് ബൂത്തുകള്‍ മണ്ഡലത്തില്‍ ഒരുക്കിയിട്ടുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 76.6 ശതമാനം പോളിങ്ങാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. പത്ത് സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തി
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്നും ചരിത്ര ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഷൗക്കത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
14 പ്രശ്‌നസാധ്യത ബൂത്തുകള്‍
ഏഴ് സ്ഥലങ്ങളിലായി 14 പോളിങ് ബൂത്തുകളെ പ്രശ്‌നസാധ്യതാ ബൂത്തുകളായി പരിഗണിച്ച് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിച്ചു.
പ്രധാന സ്ഥാനാര്‍ഥികള്‍
എം.സ്വരാജ് (എല്‍ഡിഎഫ്), ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), പി.വി.അന്‍വര്‍ (സ്വതന്ത്രന്‍), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ)
ഏഴ് പഞ്ചായത്തുകളും ഒരു നഗരസഭയും
വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം.