നാളെ പ്രധാനമന്ത്രിയുടെ ലിസ്റ്റിലും പേര് വരും, തരൂരിൻ്റെ സർവേ തള്ളി എം എം ഹസൻ, നേതാക്കൾ സ്വയം നിയന്ത്രിക്കണമെന്ന് അടൂർ പ്രകാശ്
2026ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ കൂടുതലാളുകളും പിന്തുണയ്ക്കുന്നത് തന്നെയാണെന്ന രീതിയില്‍ സര്‍വേ ഫലം പങ്കുവെച്ച കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ നീക്കത്തില്‍ അതൃപ്തി പ്രകടമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് സ്വയം പറയുന്നത് ജനങ്ങളില്‍ അവിശ്വാസ്യതയുണ്ടാക്കുമെന്ന് എം എം ഹസന്‍ വ്യക്തമാക്കി. എറണാകുളത്തി യുഡിഎഫ് യോഗത്തിന് എത്തിയപ്പോഴാണ് എം എം ഹസന്റെ പ്രതികരണം.
28 ശതമാനം പേര്‍ മുഖ്യമന്ത്രിയാകാന്‍ ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന സര്‍ഫേഫലം വന്നെന്ന് മാധ്യമങ്ങളില്‍ കണ്ടു. നല്ലത്. നാളെ പ്രധാനമന്ത്രിയാകാന്‍ ആരാണ് യോഗ്യനെന്ന സര്‍വേ നടത്തിയാലും അദ്ദേഹത്തിന്റെ പേര് വരും. ഏത് ഏജന്‍സിയാണ് സര്‍വേ നടത്തിയത്. നാളെ ഞാനാണ് മുഖ്യമന്ത്രിയാകാന്‍ അര്‍ഹനെന്ന് ഏതെങ്കിലുമൊരു ചാനലിന്റെ സര്‍വേ പുറത്തുവിട്ട് എനിക്കും പറയാനാകും. അങ്ങനെ ചെയ്താല്‍ അതിന്റെ ആധികാരികത ജനങ്ങള്‍ സംശയിക്കില്ലെ. പാര്‍ട്ടി ഇതിനെ ഗൗരവകരമായി കാണുന്നില്ല. എം എം ഹസന്‍ പറഞ്ഞു.