വഞ്ചിയൂര്‍ സ്‌റ്റേഷനിലെത്തിച്ച് പ്രതിയെ വിശദമായി ചോദ്യം ചെയ്യും. നാളെയായിരിക്കും കോടതിയില്‍ ഹാജരാക്കുക. മര്‍ദ്ദനത്തിനു ഇരയായ യുവവനിതാ അഭിഭാഷകയാണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്നാണ് ബെയ്‌ലിന്‍ ദാസിന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നത്. അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്.