ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം മണക്കാട് സ്വദേശികളിൽ നിന്ന് രേഷ്മ നാലുലക്ഷം രൂപയാണ് തട്ടിയെടുത്തത്. റെയിൽവേ ഡിവിഷണൽ ഓഫീസിൽ ക്ലാർക്കാണെന്നു പരിചയപ്പെടുത്തുകയും റെയിൽവേയുടെ വ്യാജ ലെറ്റർ പാഡ്, സീൽ എന്നിവ നിർമ്മിച്ചുമായിരുന്നു തട്ടിപ്പ് . മണക്കാട് സ്വദേശി അനു, സഹോദരൻ അജിത് കുമാർ എന്നിവരിൽ നിന്നാണ് പണം വാങ്ങിയത്. ഒന്നേ മുക്കാൽ ലക്ഷം ബാങ്ക് വഴിയും ബാക്കി നേരിട്ടുമാണ് രേഷ്മ ഇവരിൽ നിന്നു വാങ്ങിയത്. തുടർന്ന് ഇവർക്ക് നിയമന കത്തു നൽകുകയും കൊച്ചു വേളി റെയിൽവേ സ്റ്റേഷനിൽ പോയി ജോലിക്ക് കയറാനും പറഞ്ഞു.