തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയൊരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കാൻ തീരുമാനമായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. കഴിഞ്ഞ ദിവസം ഗോവിന്ദചാമി എന്ന കുറ്റവാളി കണ്ണർ ജയിലിൽ നിന്നും തടവുചാടിയതിനെ തുടർന്ന് ജയിൽ വകുപ്പ് എല്ലാ ഭാഗത്തു നിന്നും രൂക്ഷവിമർശനമാണ് ഏറ്റുവാങ്ങിയത്. തുടർന്നായിരുന്നു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു കൂട്ടിയത്.
ചീഫ് സെക്രട്ടറി ഡോ.ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടി ബിശ്വനാഥ് സിൻഹ, ഇൻ്റലിജൻസ് അഡീ ഡി.ജി.പി പി.വിജയൻ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.