Donald Trump: ആദ്യം സ്ഥിതി വഷളാക്കി, പിന്നീട് വെടിനിര്‍ത്തല്‍ ആഹ്വാനം; ട്രംപിന്റെ നീക്കം 'പേടി' കാരണം?

രേണുക വേണു

ബുധന്‍, 25 ജൂണ്‍ 2025 (10:25 IST)
Donald Trump: ഇറാന്റെ തുടര്‍നീക്കങ്ങളില്‍ പേടിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിവേഗ വെടിനിര്‍ത്തലിനു ആഹ്വാനം ചെയ്തതെന്ന് റിപ്പോര്‍ട്ട്. യുഎസ് സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണമാണ് ട്രംപിന്റെ അനുനയ നീക്കങ്ങള്‍ക്കു പ്രധാന കാരണം. 
 
ഇസ്രയേലുമായുള്ള സംഘര്‍ഷത്തിനിടെ യുഎസ് ഇറാനില്‍ നടത്തിയ ആക്രമണമാണ് പശ്ചിമേഷ്യയില്‍ സ്ഥിതി സങ്കീര്‍ണമാക്കിയത്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു യുഎസ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ഇസ്രയേലിനുള്ള യുഎസിന്റെ പ്രത്യക്ഷ പിന്തുണ ഇറാനെ ചൊടിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഖത്തറിലെ യുഎസ് സൈനികത്താവളങ്ങളെ ഇറാന്‍ ലക്ഷ്യമിട്ടത്. 
 
യുഎസ് സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍ ആഹ്വാനവുമായി ട്രംപ് രംഗത്തെത്തിയത്. ഖത്തറിലെ യുഎസ് സൈനികത്താവളങ്ങള്‍ ആക്രമിച്ച ഇറാന്റെ നടപടിയില്‍ യുഎസിന് ആശങ്കയുണ്ടെന്നും അതിനാലാണ് അതിവേഗ വെടിനിര്‍ത്തല്‍ കരാറിലേക്ക് പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ കൂടുതല്‍ ശക്തമായി തിരിച്ചടിച്ചാലോ എന്നതായിരുന്നു ട്രംപിന്റെ ആശങ്ക. ഇറാന്‍ തങ്ങളുടെ സൈനികത്താവളങ്ങള്‍ ആക്രമിച്ചിട്ടും യുഎസ് പിന്നീട് തിരിച്ചടിക്കാതിരുന്നത് ഈ പേടിയാലാണ്. വെടിനിര്‍ത്തലിനു ഇസ്രയേലിനെ നിര്‍ബന്ധിച്ചതും യുഎസ് ആണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍