Iran vs Israel: സൊറോക്ക ആശുപത്രി തകർത്ത് ഇറാൻ്റെ മിസൈൽ ആക്രമണം,ഇറാൻ്റെ ആണവ റിയാക്ടർ തകർത്ത് ഇസ്രായേൽ

അഭിറാം മനോഹർ

വ്യാഴം, 19 ജൂണ്‍ 2025 (13:10 IST)
Saroko Hospital attack
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം ഒരാഴ്ചയിലേക്ക് കടക്കുമ്പോഴും സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേലിലെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി തകര്‍ന്നതായി ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി. സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
 
ദക്ഷിണ ഇസ്രായേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് തകര്‍ക്കപ്പെട്ട ബീര്‍ഷെബയിലെ സൊറോക്കൊ ആശുപത്രി. തകര്‍ന്ന ആശുപത്രിയുടെ ദൃശ്യങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ അരാക്കിലെ ഘനജല ആണവ റിയാക്ടറും തകര്‍ന്നു.
 

Iranian missile strikes hit Israel—MDA confirms 4 impacts. One each in Tel-Aviv & Beersheba. Soroka Hospital in Beersheba heavily damaged, now on fire.

Video 1: Tel-Aviv scenes
Video 2: Missile hits Tel-Aviv
Video 3: Soroka Hospital aflame pic.twitter.com/qjVEoVpTFX

— BigBreakingWire (@BigBreakingWire) June 19, 2025
 വ്യാഴാഴ്ചയാണ് സൊറോക്ക ആശുപത്രിക്ക് നേരെ ആകരമണമുണ്ടായത്. വ്യാഴാഴ്ച മാത്രം ഏകദേശം ഇരുപതോളം മിസൈലുകള്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തുവിട്ടിരുന്നു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇസ്രായേല്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. സൈനിക താവളമല്ല മേഖലയിലെ പ്രധാന ആശുപത്രിയെയാണ് ഇറാന്‍ ലക്ഷ്യം വെച്ചതെന്നും ലോക രാഷ്ട്രങ്ങള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും ഇസ്രായേല്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍