അലി ഖമൈനിയുടെ കുടുംബവേരുകൾ ഉത്തർപ്രദേശിലെ കിൻ്റൂറിൽ, മുത്തശ്ശൻ അറിയപ്പെട്ടത് ഹിന്ദുസ്ഥാനി മുല്ല എന്ന പേരിൽ

അഭിറാം മനോഹർ

ശനി, 21 ജൂണ്‍ 2025 (12:24 IST)
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിന്റെ അടുത്തെത്തിയതോടെ മാധ്യമങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്ന പേരുകളിലൊന്നാണ് ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമൈനിയുടെ പേര്. ഇസ്രായേലും ഇറാനും ഇന്ത്യയ്ക്ക് തന്ത്രപരമായി ഒരുപാട് വേണ്ടപ്പെട്ട രാജ്യങ്ങളാണ് എന്നതിനാല്‍ തന്നെ പ്രശ്‌നത്തില്‍ ഒരു ചേരിക്കൊപ്പവും അണിനിരക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ഇപ്പോഴിതാ ഇതിനിടയ്ക്ക് ഖമൈനിയുടെ ഇന്ത്യന്‍ വേരുകളെ പറ്റിയുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
 
ഇന്ത്യയും ഇറാനും തമ്മിലുള്ള സാംസ്‌കാരിക, വ്യവാസായിക ബന്ധത്തിന് പുറമെ ഇപ്പോഴുള്ള അലി ഖമൈനിയുടെ കുടുംബവേരുകളും ഇന്ത്യയില്‍ നിന്നാണ്. ഇറാന്റെ ദേശീയ മുന്നേറ്റത്തിന് പിന്നിലുള്ള ആധുനിക മത-രാഷ്ട്രീയ നേതാക്കളായ അയതുല്ല റൂഹുല്ല ഖൊമെയ്നി മുതല്‍ ഇപ്പോഴത്തെ ഖമനെയ് വരെ ഒരേ കുടുംബരേഖയില്‍പ്പെട്ടവരാണ്. ഖമനെയ്യുടെ മുത്തശ്ശനായ സയ്യിദ് അഹ്‌മദ് മുസവി ഹിന്ദി ഇന്ത്യയിലെ ഉത്തര്‍പ്രദേശിലെ ബറാബങ്കി ജില്ലയില്‍ ഉള്ള കിന്റൂര്‍ ഗ്രാമത്തിലാണ് ജനിച്ചത്. അന്നത്തെ കാലത്ത് ഹിന്ദുസ്ഥാനി മുല്ല എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം മതപരമായ പഠനങ്ങള്‍ക്കായി ഇറാക്കിലേക്ക് കുടിയേറുകയും പിന്നീട് കുടുംബം ഇറാനിലേക്ക് താമസം മാറുകയുമായിരുന്നു.സയ്യിദ് അഹ്‌മദ് മുസവി ഹിന്ദിയുടെ പൈതൃകവീട് ഇന്നും കിന്റൂരില്‍ നിലനില്‍ക്കുന്നുണ്ട്. 
 
അതേസമയം സംഘര്‍ഷം മൂര്‍ച്ചിച്ചതോടെ ബങ്കറില്‍ ഒളിവില്‍ കഴിയുന്ന അലി ഖമൈനി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് മുഴുവന്‍ നിയന്ത്രണങ്ങളും ഏല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍