‘ലക്ഷ്മിക്കും അറിയാം, അവളെ അറിയിക്കാതെ ഒന്നും ചെയ്യില്ല’- ബാലഭാസ്കറിന്റെ പിതാവ് പറയുന്നു

Webdunia
ശനി, 24 നവം‌ബര്‍ 2018 (13:45 IST)
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത് ബാലുവിന്റെ ഭാര്യ ലക്ഷ്മിയോട് അനുവാദം ചോദിച്ചിട്ടെന്ന് പിതാവ്. ലക്ഷ്മിയോടും കൂടി ആലോചിച്ച ശേഷമാണ് വിശദമായ അന്വേഷണം വേണമെന്ന് കുടുംബം പരാതി നൽകിയിരിക്കുന്നത്.
 
പണമിടപാട് സംബന്ധിച്ചുള്ള സംശയങ്ങള്‍ കുടുംബം ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ പോയ മകനും കുടുംബവും തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് വന്നത് എന്തിനെന്ന് അന്വേഷിക്കണം എന്നും പിതാവ് ഉണ്ണി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
വാഹനം അപകടത്തില്‍ പെടുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്നാ‍യിരുന്നു ലക്ഷ്മി നൽകിയ മൊഴി. ബാലു പിൻ‌സീറ്റിൽ ആയിരുന്നുവെന്നും താനും മകളുമാണ് മുൻ‌സീറ്റിൽ ഉണ്ടായിരുന്നതെന്നും ആയിരുന്നു ലക്ഷ്മി നൽകിയ മൊഴി.
 
എന്നാൽ, ബാലു തന്നെയായിരുന്നുവെന്ന് വാഹനം ഓടിച്ചതെന്നായിരുന്നു ഡ്രൈവർ പറഞ്ഞത്. തൃശൂര്‍ മുതല്‍ കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൊല്ലത്ത് എത്തിയപ്പോള്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാമെന്നു പറഞ്ഞ് ഓടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ താന്‍ പിന്‍സീറ്റില്‍ മയക്കത്തിലായിരുന്നു എന്നും അര്‍ജുന്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article