വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

അഭിറാം മനോഹർ

ബുധന്‍, 25 ജൂണ്‍ 2025 (14:57 IST)
ഹെഡിംഗ്ലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മുന്‍നിര ബാറ്റര്‍മാര്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഇന്ത്യ പരാജയപ്പെട്ടതിന് മുഖ്യകാരണം മോശം ഫീല്‍ഡിങ്ങും വാലറ്റത്തെ മോശം ബാറ്റിംഗ് പ്രകടനവുമായിരുന്നു. 2 ഇന്നിങ്ങ്‌സുകളില്‍ നിന്നായി ഇന്ത്യയുടെ 8-11 സ്ഥാനത്തുള്ള ബാറ്റര്‍മാര്‍ ആകെ നേടിയത് 9 റണ്‍സ് മാത്രമായിരുന്നു. മത്സരശേഷം ഇതിനെ പറ്റിയുള്ള ചോദ്യത്തിന് താരങ്ങളെ പിന്തുണച്ചുകൊണ്ടാണ് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയത്.
 
 ചിലപ്പോള്‍ ആളുകള്‍ക്ക് തെറ്റുകള്‍ സംഭവിക്കാം. പരാജയപ്പെടാം. അത് നിരാശപ്പെടുത്തുന്നതാണ്. പക്ഷേ ഏറ്റവും പ്രധാനം മറ്റാരേക്കാളും അവരാണ് തങ്ങളുടെ പ്രകടനത്തില്‍ കൂടുതല്‍ നിരാശപ്പെടുന്നതെന്നാണ്. അവര്‍ക്കറിയാം ആ ചാന്‍സ് മുതലെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ടീമിനെ ആദ്യ ഇന്നിങ്ങ്‌സില്‍ 570-580 റണ്‍സില്‍ എത്തിക്കാമായിരുന്നു എന്നത്. നമ്മള്‍ മത്സരങ്ങള്‍ ഒന്നിച്ചാണ് വിജയിക്കുന്നത്. തോല്‍ക്കുന്നതും അങ്ങനെ തന്നെ. ടീമിലെ താരങ്ങളെ പിന്തുണച്ച് കൊണ്ട് ഗംഭീര്‍ പറഞ്ഞു.
 
ശര്‍ദൂലിനെ സ്‌പെഷ്യലിസ്റ്റ് ബൗളറായല്ല, ബൗളിങ് ഓള്‍റൗണ്ടറായാണ് ടീമിലെടുത്തത്. ക്യാപ്റ്റനാണ് ബൗളിംഗ് തീരുമാനമെടുക്കുന്നത്.ജഡേജയെപ്പോലെ ഒരാള്‍ നല്ല നിയന്ത്രണം നല്‍കുമ്പോള്‍ മറ്റു ബൗളര്‍മാര്‍ക്ക് കുറച്ച് അവസരം കിട്ടുന്ന സാഹചര്യം ഉണ്ടാകും. എന്നാല്‍ 2 വിക്കറ്റുകളുമായി നമ്മളെ ശാര്‍ദൂലാണ് കളിയിലേക്ക് കൊണ്ടുവന്നത്. ഗില്‍ നായകനെന്ന നിലയില്‍ തുടക്കകാരനാണ് അദ്ദേഹത്തിന് കൂടുതല്‍ സമയം നല്‍കണം.അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനാകാനുള്ള എല്ലാ ഗുണഗണങ്ങളുമുള്ള വ്യക്തിയാണെന്നും ഗംഭീര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍