ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

അഭിറാം മനോഹർ

ചൊവ്വ, 10 ജൂണ്‍ 2025 (19:37 IST)
ലോകക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തികളിലൊന്നായിരുന്നു പാകിസ്ഥാന്‍. മികച്ച പേസര്‍മാരെയും സ്പിന്നര്‍മാരെയും അന്താരാഷ്ട്ര തലത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പാകത്തിലുള്ള ബാറ്റര്‍മാരെയും സമ്മാനിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ഇന്ന് തകര്‍ച്ചയുടെ പാതയിലാണ്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി എന്നിങ്ങനെ എടുത്ത് പറയാന്‍ ചുരുക്കം ചില താരങ്ങളുണ്ടെങ്കിലും ഒരു ടീമെന്ന നിലയില്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താന്‍ സമീപകാലത്തൊന്നും പാകിസ്ഥാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഒരു ഉടച്ചുവാര്‍ക്കലിന്റെ പാതയിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ്.
 
 ഇപ്പോഴിതാ എല്ലാ ഫോര്‍മാറ്റുകളിലും നായകനായി സല്‍മാന്‍ അലി ആഘയെ പാക് ക്രിക്കറ്റ് ബോര്‍ഡ് പരിഗണിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയ്ന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും ഷാന്‍ മസൂദും പുറത്താകും. പാകിസ്ഥാന്റെ ദേശീയ, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നിരീക്ഷിക്കാനായി ഒക്ബ്‌സര്‍വേറ്ററി കമ്മിറ്റി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പിസിബി. മുന്‍ താരങ്ങളെ കൂടി ഉള്‍പ്പെടുത്തിയാകും ബോര്‍ഡ് രൂപീകരിക്കുക. ഇവര്‍ പാക് ടീമിന്റെ സെലക്ഷനിലും പരിശീലനത്തിലും അടക്കം നിര്‍ണായകമായ സ്വാധീനം ചെലുത്തും. ദേശിയതലത്തിലും യുവതാരങ്ങളിലുമുള്ള പ്രതിഭകളെ കണ്ടെത്തുന്നതില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് ബോര്‍ഡിന്റെ ആഗ്രഹം. ഇതോടെ പാകിസ്ഥാന്റെ ക്യാപ്റ്റന്‍ ഓപ്ഷനുകളില്‍ നിന്ന് ബാബര്‍ അസമും മുഹമ്മദ് റിസ്വാനും പുറത്താകും. എല്ലാ ഫോര്‍മാറ്റുകളിലുമായി ഒരൊറ്റ നായകനെന്ന രീതിയാണ് പാക് ബോര്‍ഡ് ആഗ്രഹിക്കുന്നത്. പാകിസ്ഥാന്റെ അടുത്ത മത്സരം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. ഇതിലെ പ്രകടനങ്ങള്‍ വിലയിരുത്തിയാകും ഭാവി തീരുമാനങ്ങളിലേക്ക് പാകിസ്ഥാന്‍ കടക്കുക. കൂടുതല്‍ യുവതാരങ്ങള്‍ക്ക് ഇതോടെ സമീപഭാവിയില്‍ തന്നെ പാക് ദേശീയ ടീമില്‍ അവസരം ലഭിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍