വിട്ടുവീഴ്ചയില്ല, വനിതാ ലോകകപ്പിലെ പാകിസ്ഥാൻ്റെ മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ല, പകരം കൊളംബോ വേദിയാകും
2013ന് ശേഷം ഇരു രാജ്യങ്ങളും ബൈലാറ്ററല്‍ സീരീസുകളില്‍ കളിച്ചിട്ടില്ല എന്നതിനാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ നടക്കുന്ന മത്സരങ്ങള്‍ നിഷ്പക്ഷ വേദികളില്‍ സംഘടിപ്പിക്കുമെന്ന് ഡിസംബറില്‍ ഐസിസി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പാകിസ്ഥാന്റെ ഗ്രൂപ്പ് മത്സരങ്ങളും പാകിസ്ഥാന്‍ യോഗ്യത നേടിയാല്‍ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും കൊളംബോയില്‍ നടക്കും.നോക്കൗട്ട് ഘട്ടത്തില്‍ പാകിസ്ഥാന്‍ പുറത്താവുകയാണെങ്കില്‍ നവംബര്‍ 2ന് ബെംഗളുരുവില്‍ ഫൈനല്‍ നടക്കും. ആദ്യ സെമിഫൈനല്‍ കൊളംബോയില്‍ നടന്നില്ലെങ്കില്‍ ഗുവാഹത്തിയിലാകും മത്സരം നടക്കുക. ഈ വേദികള്‍ക്ക് പുറമെ വിശാഖപട്ടണം, ഇന്‍ഡോര്‍ എന്നീ സ്റ്റേഡിയങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക.