വിഡിയോ ഗെയിം കളിക്കുന്നതിനിടെ ഓൺലൈനിൽ പാർട്ണറായി കളിക്കുന്ന അപരിചിതനായ വ്യക്തി മകളോട് 'താങ്കൾ ആണാണോ പെണ്ണാണോ' എന്ന് ചോദിച്ചുവെന്നും 'പെണ്ണാണ്' എന്ന് മറുപടി നൽകിയപ്പോൾ ഉടൻ തന്നെ അയാൾ നഗ്നചിത്രം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും അക്ഷയ്കുമാർ പറയുന്നു. സൈബർ ഇടങ്ങളിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് കുട്ടികൾക്ക് അവബോധം പകരുന്നതിനായി സ്കൂൾ തലങ്ങളിൽ തന്നെ ഇടപെടൽ ആവശ്യമാണെന്നും അക്ഷയ്കുമാർ പറഞ്ഞു.
"കുറച്ച് മാസങ്ങൾക്ക് മുൻപ് എന്റെ വീട്ടിൽ നടന്ന ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു വിഡിയോ ഗെയിം കളിക്കുകയായിരുന്നു. ചില വിഡിയോ ഗെയിമുകൾ മറ്റൊരാളുമായി ചേർന്ന് കളിക്കാൻ സാധിക്കും. നിങ്ങൾ ഒരു അപരിചിതനുമായിട്ടാണ് കളിക്കുന്നത്. നിങ്ങൾ കളിക്കുമ്പോൾ, ചിലപ്പോൾ അപ്പുറത്തുനിന്ന് ഒരു സന്ദേശം വരും.