ക്യാമറ ഫോണുകള്‍ വില്ലനാവുമ്പോള്‍

ക്യാമറാ ഫോണുകള്‍ സ്വകാര്യതയ്ക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു - പ്രത്യേകിച്ച് സ്ത്രീകളുടെ. ക്യാമറാ ഫോണുകളുപയോഗിച്ച് ചിത്രമെടുക്കുന്നത് തൊട്ടടുത്ത് നില്‍ക്കുന്ന ആള്‍ക്കുപോലും മനസ്സിലാവില്ല.

ഫോണിന്‍റെ പിന്‍ഭാഗത്താണ് ക്യാമറയുടെ ലെന്‍സ്. സൂം ചെയ്തും അല്ലാതെയും ലെന്‍സിന്‍റെ പരിധിയിലെത്തുന്നതെല്ലാം പകര്‍ത്താനുള്ള സംവിധാനം ഇത്തരം ഫോണുകളിലുണ്ട്.

സാധാരണ ക്യാമറയില്‍ ചിത്രമെടുക്കുംപോലെ ഒരു കണ്ണടച്ച് വ്യൂ മൈന്‍ഡറിലൂടെ നേക്കേണ്ട. ഫോണിന്‍റെ കീ പാഡില്‍ നമ്പര്‍ ഡയല്‍ ചെയ്യുന്നതുപോലെയോ അഡ്രസ് ബുക്കിലോ മെനുവിലോ എന്തോ തിരയുന്നതുപോലെയോ ഒക്കെയേ കണ്ടാല്‍ തോന്നൂ.

ലേകത്തെ ലക്ഷക്കണക്കിന് മൊബൈല്‍ ഫോണുകളിലേക്ക് ഇത് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും.

ഹൃദ്യമായ കാഴ്ചകളും കുടുംബചിത്രങ്ങളും ഒക്കെ എടുക്കാനും കൈമാറാനുമാണ് ഭൂരിഭാഗം പേരും ക്യാമറയുള്ള ഫോണുകള്‍ ഉപയോഗിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരും ജോലിയുടെ ഭാഗമായി ഇത് ഉപയോഗിക്കുന്നുണ്ട്.

സമൂഹത്തിലെ ഒരു ചെറിയ വിഭാഗം സാങ്കേതിക വിദ്യയെ ദുര്‍വിനിയോഗം ചെയ്യുന്നു എന്നുവച്ച് ക്യാമറാ ഫോണുകള്‍ നിരോധിക്കുന്നത് നീതിയല്ലെന്നാണ് കമ്പനികളുടെ വാദം. ഇത് തെറ്റാണെന്നും പറയാനാവില്ല.

ക്യാമറാ ഫോണുകളുടെ ദുര്‍വിനിയോഗം കര്‍ശനമായി തടയുകയാണ് ഇതിനുള്ള പോംവഴി. വ്യക്തി സ്വകാര്യത സംരക്ഷിക്കാനും സ്ത്രീകളെ വികലമായി ചിത്രീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും തടയാന്‍ ഇന്ത്യയില്‍ ശക്തമായ നിയമങ്ങളുണ്ട്.

എന്നാലത് ഫലപ്രദമായി നടപ്പാക്കുന്നതില്‍ നിയമസംവിധാനം പലപ്പോഴും പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഈ അവസ്ഥ മാറുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയും. അതിനു സഹായിക്കുന്ന നിയമങ്ങള്‍ ഇവയാണ്.

ഐ.പി.സി. 354-ാം വകുപ്പനുസരിച്ച് അനുവാദമില്ലാതെ ചിത്രമെടുക്കുന്നത് വ്യക്തിസ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്.

ഇന്ത്യന്‍ പ്രസിദ്ധീകരണ നിയമമനുസരിച്ച് സ്ത്രീകളെ ആക്ഷേപിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചുകൂട. വെബ്സൈറ്റുകള്‍ക്കും ഇത് ബാധകമാണ്.

ഇന്ത്യന്‍ ഐ.ടി. ആക്ട് 2000 അനുസരിച്ച് വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് നഗ്നചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകരമാണ്.

വെബ്ദുനിയ വായിക്കുക