ഇന്ത്യന്‍യുവത്വം ഡേറ്റിംഗ് സൈറ്റുകളില്‍

FILEFILE
കല്യാണ ലക്‍ഷ്യവുമായി വൈവാഹിക സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേക്കാള്‍ ഇന്ത്യന്‍ യുവതക്ക്‌ താത്പര്യം ഡേറ്റിങ്ങ്‌ സൈറ്റുകളാണ്‌. നേരം കൊല്ലി ചാറ്റിംഗുകളും സഹൃദങ്ങളുമായി ഇന്ത്യന്‍ യുവാക്കള്‍ ഡെറ്റിംഗ് സൈറ്റുകളിലൂടെ നെറ്റില്‍ അടിച്ചു പൊളിക്കുന്നു. വൈവാഹിക സൈറ്റുകളേക്കാള്‍ പതിന്‍‌മടങ്ങ് തിരക്ക് ഡേറ്റിങ്ങ്‌ സൈറ്റുകളില്‍ കൂടുന്നതില്‍ നിന്നുള്ള പൊതു അനുമാനം ഇതാണ്‌.

51 ശതമാനം യുവ ഇന്ത്യന്‍ നെറ്റിസണ്‍സും ഡേറ്റിംഗിനാണ്‌ ആഭിമുഖ്യം പ്രകടിപ്പിക്കുന്നതെന്നാണ്‌ ഗവേണങ്ങള്‍ തെളിയിക്കുന്നത്‌. ഏറ്റവും ജനപ്രീ‍യമായ പത്ത്‌ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ വിവാഹത്തെ പിന്തള്ളിയാണ്‌ ഡേറ്റിങ്ങ്‌ സ്ഥാനം പിടിച്ചത്‌. കല്യാണം കഴിച്ച്‌ കുടുംബവുമായി സന്തോഷത്തോടെ ജീവിക്കാനല്ല, താത്കാലിക സൗഹൃദങ്ങളുണ്ടാക്കി അടിച്ചുപൊളിക്കാനാണ്‌ ഇന്ത്യന്‍ യുവതീയുവാക്കളുടെ താത്പര്യമെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു.

ദശകങ്ങളുടെ പഴക്കമുള്ള പ്രമുഖ ഇന്ത്യന്‍ വൈവാഹിക സൈറ്റുകളുടെ ജനപ്രീതി തന്നെ അടുത്തിടെ രൂപം കൊണ്ട ഡേറ്റിങ്ങ്‌ സൈറ്റുകള്‍ക്ക്‌ ലഭിച്ചിരിക്കുന്നു എന്നാണ്‌ റിപ്പോ‍ര്‍ട്ടുകള്‍. വൈവാഹിക സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ദ്ധിച്ചുവരികയാണ്‌.എന്നാല്‍ ഡേറ്റിങ്ങ്‌ സൈറ്റുകള്‍ക്കാണ്‌ വളര്‍ച്ചാ നിരക്ക്‌ കൂടുതല്‍. ഇരുപത്തിയഞ്ച്‌ വയസില്‍ താഴെയുള്ള ഇന്ത്യന്‍ യുവത്വം അറുപത്‌ ശതമാനവും ഡേറ്റിങ്ങിനും സൗഹൃദത്തിനുമാണ്‌ നെറ്റ്‌ ഉപയോഗപ്പെടുത്തു‍ന്നത്‌ എന്ന്‌ ജെക്സ്റ്റ്‌ കണ്‍സള്‍ട്ടന്‍റ് പഠനം പറയുന്നു.

വിവാഹത്തിന്‌ മുമ്പ്‌ ഡേറ്റിങ്ങ്‌ എന്ന ‘സൗഹൃദ-തിരിച്ചറിയല്‍’ കാലഘട്ടം ഇന്ത്യന്‍ സംസ്കാരത്തിന്‌ യോജിച്ചതല്ലെന്നും ആക്ഷേപമൊന്നും നേരം കൊല്ലി ചാറ്റിംഗിനെ ബാധിക്കുന്നതേയില്ല. എന്നാല്‍ ഡേറ്റിങ്ങ്‌ സൈറ്റുകളില്‍ വെറും വ്യക്തിപരമായ ബന്ധം മാത്രമെയുള്ളെന്നും ഡേറ്റിങ്ങ്‌ സൗഹൃദങ്ങള്‍ വളരാറില്ലെന്നുമാണ് കണ്ടു വരുന്നത്. നെറ്റ്‌ ഉപയോക്താക്കളില്‍ 37 ശതമാനവും ഡേറ്റിങ്ങ്‌ സൈറ്റുകളിലും വൈവാഹിക സൈറ്റുകളിലും രജിസ്റ്റര്‍ ചെയ്യുന്നു. നെറ്റിലും വിവാഹേതര ബന്ധങ്ങളിലും ഭീരുക്കളായ ഇന്ത്യാക്കാരന്‍റെ ഇരട്ട മുഖമാണ് ഇക്കാര്യത്തില്‍ തെളിയുന്നത്.

വെബ്ദുനിയ വായിക്കുക