ലോകം പ്രതീക്ഷയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്; പ്രത്യാശയുടെ നിറവില്‍ നാളെ ഈസ്റ്റര്‍

Webdunia
ശനി, 15 ഏപ്രില്‍ 2017 (13:45 IST)
ലോകത്തിന്റെ പാപങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കുന്നു. മരണത്തെ തോല്‍പിച്ച യേശുക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ അനുസ്മരണമാണ് ഈസ്റ്റര്‍.
 
അവശതയുടെയും ദാരിദ്ര്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് നവജീവിതത്തിന്റെയും പ്രത്യാശയുടെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍. കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓർമയിൽ എല്ലാ ദേവാലയങ്ങളിലും തിരുക്കർമങ്ങളും നടക്കും. 
 
അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ  വിശുദ്ധിയോടെയാണ് ഓരോ വിശ്വാസികളും ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഒശാന ഞായറിനാരംഭിച്ച വിശുദ്ധവാരവും ഈസ്റ്ററോടെ അവസാനിക്കും. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്. 
Next Article