മൈസൂറിലെ വരുണയിലാണ് ശാരീരികവും മാനസികവുമായ വൈകല്യമുള്ള 22 കാരി അയല്‍വാസിയുടെ ബലാത്സംഗത്തിനിരയായത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലത്തിലാണ് സംഭവം. വൈദ്യപരിശോധനയ്ക്കായി പോലീസ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയെ അര്‍ധനഗ്നയാക്കി കിടക്കയില്‍ കിടത്തിയെങ്കിലും മണിക്കൂറുകള്‍ വൈകിയാണ് പരിശോധന നടത്തിയത്.